വാർദ്ധക്യം ആകുമ്പോൾ മാത്രം തിരിച്ചറിയാൻ പറ്റുന്ന വലിയൊരു അരക്ഷിതാവസ്ഥയാണത്. അക്കണ്ട കാലം മുഴുവൻ താൻ ആർജിച്ചുവച്ചിരുന്ന ധൈര്യമത്രയും പതുക്കെ നഷ്ടമാകുമെന്ന തിരിച്ചറിവ്. ചെയ്തു തീർക്കാനാവാത്ത ഒരു നൂറു കാര്യങ്ങളെയോർത്തുള്ള നീറുന്ന നിരാശ.ജീവതത്തിൻ്റെ ലാഭനഷ്ട്ട കണക്കെടുപ്പിൽ ഇനി ഒരിക്കലും തിരിച്ചു ചെല്ലാൻ പറ്റാത്ത ജീവിത വഴിത്താരകളിൽ തനിക്ക് നഷ്ട്ടമായ വസന്തങ്ങളെയോർത്ത് തനിക്ക് പറ്റിയ പിഴവുകളെയോർത്ത് താൻ അഭിരമിച്ച ആസ്ക്തികളെയോർത്ത് ഒറ്റപ്പെടലിൻ്റെ ഭീകരതയെ അവഗണിക്കാനുള്ള വൃഥാ ശ്രമം.ജീവിതമെന്ന അനിശ്ചിതത്വത്തിൻ്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ തൻ്റെ യൗവ്വനത്തിലോട്ട് തിരിച്ചു ചെല്ലാൻ ഒരു പാഴ്മോഹം മാത്രം ബാക്കി ...
അയാൾ തന്റെ വിവാഹ വാർഷികത്തിന് സമൂഹമാധ്യമങ്ങളിൽ ഇടാനായിട്ട് പഴയ ഫോട്ടോകൾ ഓരോന്നായിട്ട് കണ്ണോടിച്ചു. നാളെയാണ് തന്റെയും രാജിയുടെയും 20ആം വിവാഹ വാർഷികം. എത്ര പെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞു വീഴുന്നത്. വീട്ടുകാരുടെ എതിർപ്പിനിടയിലും ഒരു വിപ്ലവമെന്നോണം അവളുടെ കൈ പിടിച്ച് തന്റെ ജീവിതത്തിലോട്ട് നടന്നു കയറുമ്പോൾ നാളെ എന്നത് വലിയ ഒരു ചോദ്യചിഹ്നമായിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം ഒത്തിരി ദൂരം മുന്നോട്ട് വന്നിരിക്കുന്നു. രണ്ടു മക്കളും ഉന്നത പഠനത്തിനായി ഓരോ ദിക്കിലാണ്. ഇന്ന് ഈ ഫോട്ടോകളൊക്കെയും തന്നിൽ പഴയ കൗതുകം നിറയ്ക്കുന്നില്ലാന്ന് ഇപ്പൊൾ തിരിച്ചറിയുന്നു. ഭൂതകാലത്തിൽ തന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നിരുന്ന ആ നിമിഷങ്ങൾ ഓർക്കുമ്പോൾ തനിക്ക് ഇപ്പോ വിരസതയാണ് തോന്നുന്നത്. തന്റെ തിരിച്ചറിവുകൾ കാട് കയറുന്നതിനിടെ അവളുടെ മെസേജ് നോട്ടിഫിക്കേഷൻ ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞു. രചന! തന്റെ സ്വപ്നങ്ങൾക്ക് ഇപ്പോൾ നിറം പകരുന്നത് രചനയാണ്. അവളുടെ മെസേജുകളും വീഡിയോ കോളുകളുമാണ് രാജിയുടെ വില്ലൻ ചുമക്കിടയിലും തനിക്ക് സംതൃപ്തി . രചനയുട സാമീപ്യം താൻ ഇപ്പോൾ വല്ലാതെ ആഗ്രഹിക്കുന്നു....
ഈ വർഷകാലം എനിക്ക് സമ്മാനിക്കുന്ന തണുപ്പ് മുൻപെങ്ങും ഇല്ലാത്ത വിധം ഞാൻ ആസ്വദിക്കുന്നു. ഈ തണുപ്പ് എന്നിൽ നിറയ്ക്കുന്ന മരവിപ്പ് കൂട്ടികൊണ്ടുപോകുന്നത് നിർവികാരതയുടെ ഒരു താഴ്വരയിലോട്ടാണ്. അവിടെ പ്രണയമില്ല വാത്സല്യമില്ല സൗഹൃദമില്ല വിശപ്പില്ല. അവിടെ ഞാൻ എന്നെ തന്നെ മറക്കുന്നു. എന്തിനെന്നറിയാത്ത കുറച്ച് ചിന്തകൾ മാത്രം. നിമിഷായുസ്സിൽ മിന്നിമായുന്ന ഒരുപിടി ചിന്തകൾ . അതെ ഈ തണുപ്പ് എനിക്കിഷ്ടമാണ്
��
മറുപടിഇല്ലാതാക്കൂ