പോസ്റ്റുകള്‍

വാർദ്ധക്യം

വാർദ്ധക്യ കാലത്തെ ഏറ്റവും വലിയെ വെല്ലുവിളി ജീവിത ശൈലി രോഗങ്ങളോ സാമ്പത്തിക പ്രയാസങ്ങളോ അല്ല. മറിച്ച് സ്വന്തം വീട്ടിൽ അഭയാർത്ഥികളെ പോലെ കഴിയേണ്ടി വരുന്നതാണ്.

കൂട പിറപ്പ്

സുഹൃത്ത് ബന്ധത്തിനും പ്രണയ ബന്ധത്തിനും ഇടയിൽ തഴയപ്പെട്ടു പോയ ഒന്നാണ് സഹോദര ബന്ധം. മറ്റു ബന്ധങ്ങൾക്കു ഒന്നും അവകാശപ്പെടാൻ സാധിക്കാത്ത ഒരു മിനിമം ഗ്യാരണ്ടി സഹോദര ബന്ധത്തിനുണ്ട്. എത്ര അവഗണിച്ചാലും എത്രത്തോളം ഒഴിവാക്കിയാലും വീണ്ടും വിളക്കി ചേർത്താൽ ദൃഢമാവുന്നതാണ് ആ ഉറപ്പ്. ഒരേ ഗർഭപാത്രം തരുന്ന സംരക്ഷണം സഹോദര ബന്ധത്തിന്റെ തീവ്രതയ്ക്ക് മൂർച്ച കൂട്ടുന്നു. 100 സുഹൃത്തുക്കൾക്കു തരാനാവുന്ന ആത്മധൈര്യം ഒരു കൂടപിറപ്പിനു തരാനാവും. Because Blood is always thicker than water...

പഴുത്തയില

അയാൾ തനിക്കാവുന്ന വിധത്തിൽ വേഗം നടന്നു. തണുത്തുറഞ്ഞ വഴികൾ നടന്നിട്ടും നടന്നിട്ടും തീരുന്നില്ലാത്തതു പോലെ അയാൾക്ക് തോന്നി. അകലെ കാണുന്ന പ്രകാശ ദ്വീപിലോട്ട് എത്രയും വേഗം എത്തണം . അയാൾ തീരുമാനിച്ചുറപ്പിച്ചു. വീശിയടിക്കുന്ന കാറ്റ് അയാളുടെ ശരീരിത്തിലോട്ട് ഒരു മരവിപ്പ് നിറയ്ക്കാനുള്ള ശ്രമത്തിലാണ്. അയാൾ കാലിന്റെ വേഗത കൂട്ടാൻ നോക്കി. പെട്ടെന്ന് അയാൾ വേദന കൊണ്ട് പുളഞ്ഞു. കാല് വലിച്ചു കൂടിയിരിക്കുന്നു. ഗോപി കട്ടിലിൽ എണീറ്റിരുന്നു. കണ്ണുകൾ തിരുമ്മി ഒന്നൂടി നോക്കി. പ്രകാശ ദ്വീപ് ഒരു സ്വപ്നമായിരുന്നുവെന്ന് ഗോപി തിരിച്ചറിഞ്ഞു. ആരാണ് അയാൾ? അത് താൻ തന്നെ ആയിരുന്നോ? എന്ത് തന്നെയാണേലും ഈ കാലിന്റെ വേദന സഹിക്കാവുന്നതിനുമപ്പുറം ആയിരിക്കുന്നു. കുറച്ചുനേരം ഇരുന്ന ഇരിപ്പിരുന്നാലേ ഈ വേദന മാറു. ആരോടെന്നില്ലാതെ പിറുപിറുത്തു കൊണ്ട് ഗോപി എഴുന്നേറ്റു വീടിന്റെ വരാന്തയിൽ വന്നിരുന്നു. പത്രം വരുമ്പോഴെ വായിച്ചില്ലേൽ കിട്ടൂല്ല. പകൽ മുഴുവൻ വെറുതെ ഇരിക്കുവല്ലേ എപ്പൊഴേലും വായിച്ചാൽ മതിയല്ലോ എന്നാണ് മരുമകളുടെ കണ്ടുപിടിത്തം. പക്ഷേ തനിക്ക് അത് ആദ്യം വായിക്കണം. ഈ വിരസ ജീവിതത്തിൽ വിരക്തി ഇല്ലാതെ ചെയ്യാവുന്ന ചുരുക്കം കാര്യങ്ങളിൽ ...

താളം

നമ്മുടെയെല്ലാം ജീവിതത്തിനു ഒരു താളമുണ്ട്. ആ താളം കണ്ടെത്തിയാൽ എത്ര വലിയ പ്രകമ്പനവും സംഗീതമാകും. എന്നാൽ ആ താളം പിഴയ്ക്കുമ്പോഴാണ് ജീവിതത്തിൽ അപസ്വരങ്ങൾ ഉണ്ടാവുന്നത്.

കുഞ്ഞുങ്ങൾ

ജീവിക്കുമ്പോൾ കുഞ്ഞുങ്ങളെ പോലെ ജീവിക്കണം. ഇന്നലെയുടെ നിരാശയില്ലാതെ ഇന്നിന്റെ ഭാരമില്ലാതെ നാളെയുടെ ആകുലതയില്ലാതെ, കേട്ട ശകാരങ്ങളുടെ പരിഭവമില്ലാതെ വഴങ്ങിയ തോൽവികളുടെ വിദ്വേഷമില്ലാതെ, ഒന്നും ഓർക്കാതെ കരയാൻ പരിമിതിയില്ലാതെ ചിരിക്കാൻ എല്ലാം മറന്നു ഉറങ്ങാൻ കുഞ്ഞായി തന്നെ ജീവിക്കണം.

സ്ത്രീത്വം

സ്ത്രീ ഇന്നും ചൂഷണത്തിന്റെ നിഴൽ വെട്ടത്തു തന്നെയാണ്. സ്ത്രീസ്വാതന്ത്രത്തിന്റെ നവീനാശയങ്ങൾ എത്ര തന്നെ കൊട്ടിഘോഷിക്കപ്പെട്ടാലും സ്ത്രീയുടെ അരക്ഷിതാവസ്ഥ അവളുടെ ചൂടു തേടി ഇന്നും പിന്നാലെ പായുന്നു. സ്ത്രീസമത്വത്തിനു വേണ്ടി അഭിനവ ഗാന്ധിമാരാകുന്നവർ ഇരുളിന്റെ മറവിൽ അവളുടെ പച്ചമാംസത്തിൽ സുഖം കണ്ടെത്തുന്നു. അവളെ കൈക്കുമ്പിളിൽ പൊത്തി പിടിക്കേണ്ടവർ തന്നെ അവളുടെ ഉറക്കത്തിലെ പേടി സ്വപ്നമാവുന്നു. സ്ത്രീത്വം എങ്ങനെയെല്ലാം ആഘോഷിച്ചാലും അതിന്റെ വിശാലത അറിയാൻ അവകാശമില്ലാതെ നല്ലൊരു ശതമാനവും നമുക്കു ചുറ്റിലുമുണ്ട്. സ്ത്രീ എന്ന സംവരണാവസ്ഥയെ സ്ത്രീ തന്നെ മുതലെടുക്കുമ്പോൾ അവളുടെ പതനം പൂർണ്ണമാവുന്നു.

ഭാഗ്യ നിർഭാഗ്യം

ജീവിതത്തിലെ ചില അനുഭവങ്ങൾ നമ്മുടെ സാമാന്യ യുക്തിയെ വെല്ലുവിളിക്കുന്നതായി തോന്നാം. അവ എങ്ങനെ സംഭവിച്ചുവെന്നോ എന്തിനു സംഭവിച്ചുവെന്നോ നമുക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. ചിലതിന് നമ്മൾ ഭാഗ്യം എന്ന പേര് കൊടുക്കും. ചിലതിന് നിർഭാഗ്യം എന്നും....